Sports
ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു.
അർധസെഞ്ചുറിനേടിയ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെയും (56) ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (59) പ്രകടനമാണ് അവരെ തുണച്ചത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യാൻഷ് ഷെഡ്ജെ (8 പന്തില്‍ 21*) ആണ് പഞ്ചാബിനെ 200 കടത്തിയത്.
ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്കും മാധവ് തിവാരിയും രണ്ട് വിക്കറ്റെടുത്തു. 11 മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള ഡല്‍ഹിക്ക് ഇനിയുള്ള എല്ലാ മത്സരവും ജയിച്ചാലും മറ്റ് ടീമുകളുടെ ഫലം അനുസരിച്ച് മാത്രമെ പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെങ്കിലും അവശേഷിക്കുന്നുള്ളു. ഇന്ന് തോറ്റാല്‍ ടീം പുറത്താകും.
Sports
അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ ( ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, നിഷാന്ത് സിന്ധു, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കഗീസോ റബാഡ, മുഹമ്മദ് സിറാജ്, മാനവ് സുദർ.
ടീം പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാൻ സിംഗ് ( വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, കൂപ്പർ കോണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), മാർക്സ് സ്റ്റോയിനിസ്, സുര്യാൻഷ് ഷെഡ്ജ്, നെഹാൽ വധേര, മാർക്കോ യാൻസൻ, സേവിയർ ബാർട്ട്ലറ്റ്, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചാഹൽ.
Sports
ന്യൂചണ്ഡീഗഡ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ആവേശ ജയം. അവസാനം ഓവർ വരെ നീണ്ട മത്സരത്തിൽ ആറ് വിക്കറ്റിനാണ് രാജസ്ഥാൻ വിജയിച്ചത്.
പഞ്ചാബ് ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കിനിൽക്കെയാണ് രാജസ്ഥാൻ മറികടന്നത്. ഡോണോവൻ ഫെരേരയുടെയും യശസ്വി ജയ്സ്വാളിന്റെയും അർധ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷിയുടെയും ശുഭം ദുബെയുടെയും റിയാൻ പരാഗിന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നത്.
ഡോണോവൻ 52 റൺസും ജയ്സ്വാൾ 51 റൺസും സൂര്യവൻഷി 43 റൺസും എടുത്തപ്പോൾ ദുബെ 31 റൺസും പരാഗ് 29 റൺസും സ്കോർ ചെയ്തു.
പഞ്ചാബിന് വേണ്ടി യുഷ്വേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റെടുത്തു. അർശ്ദീപ് സിംഗ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 222 റൺസെടുത്തത്.
പ്രഭ്സിമ്രാൻ സിംഗിന്റെയും മാർകസ് സ്റ്റോയിനിസിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് പഞ്ചാബ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 62 റൺസെടുത്ത സ്റ്റോയിനിസാണ് പഞ്ചാബിന്റെ ടോപ്സ്കോറർ. 22 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു സ്റ്റോയിനിസിന്റെ ഇന്നിംഗ്സ്.
പ്രഭ്സിമ്രാൻ 59 റൺസാണെടുത്തത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും കൂപ്പർ കോണോലിയും 30 റൺസ് വീതവും പ്രിയാൻഷ് ആര്യ 29 റൺസുമെടുത്തു.
രാജസ്ഥാന് വേണ്ടി യാഷ് രാജ് പുഞ്ച രണ്ട് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും നാന്ദ്രെ ബർഗറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ 12 പോയിന്റായ രാജസ്ഥാൻ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. സീസണിൽ ആദ്യ പരാജയം നേരിട്ടെങ്കിലും 13 പോയിന്റുള്ള് പഞ്ചാബ് തന്നെയാണ് ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്.
Sports
ന്യൂചണ്ഡീഗഡ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണെടുത്തത്.
പ്രഭ്സിമ്രാൻ സിംഗിന്റെയും മാർകസ് സ്റ്റോയിനിസിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് പഞ്ചാബ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 62 റൺസെടുത്ത സ്റ്റോയിനിസാണ് പഞ്ചാബിന്റെ ടോപ്സ്കോറർ. 22 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു സ്റ്റോയിനിസിന്റെ ഇന്നിംഗ്സ്.
പ്രഭ്സിമ്രാൻ 59 റൺസാണെടുത്തത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും കൂപ്പർ കോണോലിയും 30 റൺസ് വീതവും പ്രിയാൻഷ് ആര്യ 29 റൺസുമെടുത്തു.
രാജസ്ഥാന് വേണ്ടി യാഷ് രാജ് പുഞ്ച രണ്ട് വിക്കറ്റെടുത്തു. ജോഫ്ര ആർച്ചറും നാന്ദ്രെ ബർഗറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ന്യൂചണ്ഡീഗഡ്: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ മുല്ലാൻപുരിലെ സ്റ്റേഡിയത്തിലാണ് മത്സരം.
ടീം പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), കൂപ്പർ കോണോലി, സൂര്യാൻഷ് ഷെഡ്ജ്, നെഹാൽ വധേര, മാർകസ് സ്റ്റോയിനിസ്, മാർക്കോ യാൻസൻ, ലോക്ക് ഫെർഗൂസൻ, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചാഹൽ.
ടീം രാജസ്ഥാൻ റോയൽസ്: വൈഭവ് സൂര്യവൻഷി, യശ്വസി ജയ്സ്വാൾ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഡോണോവൻ ഫെരേര, രവീന്ദ്ര ജഡേജ, ദസുൺ ശനക, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, ബ്രിജേഷ് ശർമ, യാഷ് രാജ് പുഞ്ച.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് ഗംഭീര ജയം. ആറ് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്.
ഡൽഹി ഉയർത്തിയ 265 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിൽക്കെ പഞ്ചാബ് മറികടന്നു. പ്രഭ്സിമ്രാൻ സിംഗിന്റെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് പഞ്ചാബ് വിജയലക്ഷ്യം മറികടന്നത്. പ്രഭ്സിമ്രാൻ 26 പന്തിൽ നിന്ന് 76 റൺസും ശ്രേയസ് 36 പന്തിൽ നിന്ന് 71 റൺസുമാണ് എടുത്തത്.
17 പന്തിൽ നിന്ന് 43 റൺസെടുത്ത പ്രിയാൻഷ് ആര്യയുടെ ഇന്നിംഗ്സും നിർണായകമായി. ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു. വിപ്രാജ് നിഗമും അക്സർ പട്ടേലും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 264 റൺസെടുത്തത്. സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്റെയും അർധ സെഞ്ചുറി നേടിയ നിതീഷ് റാണായുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാൺ ഡൽഹി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. രാഹുൽ 152 റൺസാണെടുത്തത്. 67 പന്തിൽ 16 ബൗണ്ടറിയും ഒന്‍പത് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്.
91 റൺസാണ് റാണ അടിച്ചെടുത്തത്. 44 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിംഗും സേവിയർ ബാർട്ട്ലറ്റും ഓരോ വിക്കറ്റ് വീതമെടുത്തു.
വിജയത്തോടെ പഞ്ചാബ് കിംഗ്സിന് 13 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് അപരാജിത കുതിപ്പ് തുടരുകയാണ്.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണെടുത്തത്.
സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്റെയും അർധ സെഞ്ചുറി നേടിയ നിതീഷ് റാണായുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാൺ ഡൽഹി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. രാഹുൽ 152 റൺസാണെടുത്തത്. 67 പന്തിൽ 16 ബൗണ്ടറിയും ഒന്‍പത് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്.
91 റൺസാണ് റാണ അടിച്ചെടുത്തത്. 44 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. പഞ്ചാബിന് വേണ്ടി അർഷ്ദീപ് സിംഗും സേവിയർ ബാർട്ട്ലറ്റും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
ന്യൂഡൽഹി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഡൽഹി ക്യാപിറ്റൽസ്: കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), പാതും നിസംഗ, സമീർ റിസ്വി, അക്സർ പട്ടേൽ (ക്യാപ്റ്റൻ), നിതീഷ് റാണ, ട്രിസ്റ്റ്യൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, ലുംഗി എൻഗിഡി, കുൽദീപ് യാദവ്, ടി. നടരാജൻ, മുകേഷ് കുമാർ.
ടീം പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), പ്രിയാൻഷ് ആര്യ, കൂപ്പർ കോണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, മാർകസ് സ്റ്റോയ്നിസ്, മാർക്കോ യാൻസൻ, സേവിയർ ബാർട്ട്ലറ്റ്, വിജയ്കുമാർ വൈശാഖ്, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചാഹൽ.
Kerala
കോൽക്കത്ത: ഐപിഎല്ലിലെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ്-പഞ്ചാബ് കിംഗ്സ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കോൽക്കത്തയുടെ ഇന്നിംഗ്സിനിടെ മഴയെത്തുകയായിരുന്നു. കോൽക്കത്ത 3.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എടുത്ത് നിൽക്കെയാണ് മഴയെത്തിയത്.
പിന്നീട് ഓവർ കുറച്ച് മത്സരം നടത്താൻ ശ്രമിച്ചെങ്കിലും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. പഞ്ചാബിന് മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റും കോൽക്കത്തയ്ക്ക് ഒരു പോയിന്റുമായി.
Sports
കോൽക്കത്ത: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം.
രണ്ട് മാറ്റങ്ങളുമായാണ് കോൽക്കത്ത മത്സരത്തിനിറങ്ങുന്നത്. വരുൺ ചക്രവർത്തിക്കും സുനിൽ നരെയ്നും പകരം റോവ്മാൻ പവലും നവ്ദീപ് സൈനിയും പ്ലേയിംഗ് ഇലവണിലെത്തി. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിൻ അലൻ, അജിൻക്യ രഹാനെ (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, ആൻഗ്രിഷ് രഘുവൻഷി (വിക്കറ്റ് കീപ്പർ), റോവ്മാൻ പവൽ, റിങ്കു സിംഗ്, രമൻദീപ് സിംഗ്, അനുകൂൽ റോയ്, നവ്ദീപ് സൈനി, വൈഭവ് അറോറ, കാർത്തിക് ത്യാഗി.
പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), കൂപ്പർ കോണോലി, നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർകസ് സ്റ്റോയ്നിസ്, മാർക്കോ യാൻസൻ, സേവിയർ ബാർട്ട്ലറ്റ്, വിജയ്കുമാർ വൈശാഖ്, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചാഹൽ.
Sports
ചെന്നൈ: ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്സിന് തുടർച്ചയായ രണ്ടാം തോൽവി. സ്വന്തം തട്ടകമായ ചെപ്പോക്കിൽ നടന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് അഞ്ച് വിക്കറ്റിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ അർദ്ധസെഞ്ച്വറിയാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്. ചെന്നൈ ഉയർത്തിയ 210 റൺസെന്ന കൂറ്റൻ ലക്ഷ്യം 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു.
210 റൺസ് പിന്തുടർന്നിറങ്ങിയ പഞ്ചാബിന് ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും (11 പന്തിൽ 39) പ്രഭ്സിമ്രാൻ സിംഗും (34 പന്തിൽ 43) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇവർ 61 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെയെത്തിയ കൂപ്പർ കൊനോലിയും (36) മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ പഞ്ചാബ് ട്രാക്കിലായി. എന്നാൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരുന്നു. 29 പന്തിൽ നിന്ന് 50 റൺസ് നേടിയ ശ്രേയസ് ടീമിനെ വിജയത്തിനടുത്തെത്തിച്ചു. അവസാന നിമിഷം ശശാങ്ക് സിംഗും (14) മാർക്കസ് സ്റ്റോയിനിസും (9) ചേർന്ന് ജയം പൂർത്തിയാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 209 റൺസാണ് എടുത്തത്. യുവതാരം ആയുഷ് മാത്രെയുടെ (43 പന്തിൽ 73) തകർപ്പൻ ഇന്നിംഗ്സാണ് ചെന്നൈയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ശിവം ദുബെ (45), സർഫറാസ് ഖാൻ (32) എന്നിവരും നിർണായക സംഭാവനകൾ നൽകി. മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. രണ്ടാം ഓവറിൽ തന്നെ 7 പന്തിൽ 7 റൺസെടുത്ത സഞ്ജുവിനെ സേവ്യർ ബാർട്ട്ലെറ്റ് പുറത്താക്കി. ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ സഞ്ജു ആറ് റൺസിനാണ് പുറത്തായത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് (28) പൊരുതിയെങ്കിലും റൺറേറ്റ് ഉയർത്താൻ പ്രയാസപ്പെട്ടത് ചെന്നൈക്ക് തിരിച്ചടിയായി.
Sports
ചെന്നൈ: ഐപിഎൽ 2026ൽ തങ്ങളുടെ ആദ്യ ഹോം മാച്ചിനായി ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷം പഞ്ചാബ് കിംഗ്സിനെതിരെ ഒരു വിജയം ലക്ഷ്യമിട്ടാണ് ഋതുരാജ് ഗെയ്ക്വാദ് നയിക്കുന്ന സിഎസ്കെ ഇന്ന് കളത്തിലിറങ്ങുന്നത്.
ഒരുകാലത്ത് സിഎസ്കെയുടെ ഉരുക്കുകോട്ടയായിരുന്ന ചെപ്പോക്കിൽ കഴിഞ്ഞ സീസണിലെ ആറ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് വിജയിക്കാൻ കഴിഞ്ഞത്. ഈ മോശം റെക്കോർഡ് മറികടക്കാനാണ് ടീം ശ്രമിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ട സിഎസ്കെക്ക് ബാറ്റിംഗ് നിരയിലെ പതർച്ച വെല്ലുവിളിയാണ്. സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ഓപ്പണിംഗിൽ ഫോം കണ്ടെത്തേണ്ടതുണ്ട്.
എം.എസ്. ധോണി ഇന്നത്തെ മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. എങ്കിലും പരിശീലനത്തിനിറങ്ങിയ ധോണിയുടെ വീഡിയോ ആരാധകർക്കിടയിൽ ആവേശം പകരുന്നുണ്ട്. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്സ് എത്തുന്നത്. കൈത്തണ്ടയ്ക്ക് പരിക്കേറ്റ ശ്രേയസ് അയ്യർ ഇന്ന് കളിക്കുമെന്ന് സഹപരിശീലകൻ ബ്രാഡ് ഹാഡിൻ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ഏഴിലും സിഎസ്കെയെ പരാജയപ്പെടുത്താൻ പഞ്ചാബ് കിംഗ്സിനായിട്ടുണ്ട്. 2024 മേയ് അഞ്ചിന് ധർമ്മശാലയിൽ വെച്ച് നടന്ന മത്സരത്തിലാണ് സിഎസ്കെ അവസാനമായി പഞ്ചാബിനെതിരെ വിജയിച്ചത്. ചെപ്പോക്കിൽ ഇന്ന് രാത്രി 7:30-നാണ് മത്സരം ആരംഭിക്കുന്നത്.
Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ ദുഃഖമകറ്റാനായി സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ദുഃഖവെള്ളിയായ ഇന്നിറങ്ങുന്നു. രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തില്‍, 2025 ഫൈനലിസ്റ്റുകളായ പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍.
തിങ്കളാഴ്ച ഗോഹട്ടിയില്‍ രാജസ്ഥാന് റോയല്‍സിന് എതിരായ എവേ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വി വഴങ്ങിയിരുന്നു. 2026 സീസണിനു മുന്നോടിയായി രാജസ്ഥാന് റോയല്സില്നിന്നെത്തിയ സഞ്ജു സാംസണ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ജഴ്സിയില്‍ അരങ്ങേറിയ മത്സരമായിരുന്നു അത്.
ഗോഹട്ടിയിലെ വിഷമകരമായ സാഹചര്യത്തില്‍ സഞ്ജു സാംസണ് (6), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (6), കൗമാര താരം ആയുഷ് മാത്രെ (0), മാറ്റ് സ്കോട്ട് (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ചെന്നൈ 19.4 ഓവറില്‍ 127 റണ്‍സിനു പുറത്ത്. അതോടെ സഞ്ജുവിന്റെ സിഎസ്കെ അരങ്ങേറ്റം ദുഃഖത്തില്‍ അവസാനിച്ചു.
►സ്വീറ്റ് ഹോം
ഇന്നു ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇറങ്ങുന്നത്. മഞ്ഞ ജഴ്സിയില്‍ ചിദംബരം സ്റ്റേഡിയത്തില്‍ സഞ്ജുവിന്റെ അരങ്ങേറ്റം. ഗോഹട്ടിയിലെ പരാജയത്തിനു ചെന്നൈയില്‍ മറുപടി നല്കുകയായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം.
ഐസിസി ട്വന്റി-20 ലോകകപ്പില്‍ നിര്‍ണായക മൂന്നു മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടിയ സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിനായാണ് മഞ്ഞജഴ്സിക്കാര് കാത്തിരിക്കുന്നത്. ധോണിയുടെ അഭാവത്തില്‍ സഞ്ജുതന്നെ ഇന്നും വിക്കറ്റിനു പിന്നില്‍ ഗ്ലൗ അണിയും.
ഗോഹട്ടിയില്‍ ടോസ് നിര്‍ണായകമായിരുന്നു. മാത്രമല്ല, പരിക്കറ്റ എം.എസ്. ധോണി, ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ കളിച്ചില്ല. ഇരുവരും ഇന്നത്തെ മത്സരത്തിലും പുറത്തിരിക്കും. സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തില്‍ ജയം നേടി ശക്തമായി തിരിച്ചെത്തുകയാണ് സിഎസ്കെയുടെ ലക്ഷ്യം.
ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിംഗ്സ്, സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്നു വിക്കറ്റിനു കീഴടക്കി. 44 പന്തില്‍ അഞ്ച് വീതം സിക്സും ഫോറും അടക്കം 72 റണ്‍സുമായി പുറത്താകാതെ നിന്ന ഓസ്ട്രേലിയന്‍ യുവതാരം കൂപ്പര്‍ കൊണോലിയായിരുന്നു പഞ്ചാബിന്റെ വിജയശില്‍പ്പി. പഞ്ചാബിന്റെ ജഴ്സിയില്‍ കൊണോലിയുടെ ഉജ്വല അരങ്ങേറ്റം.
►പവര്‍ പ്ലേ പവർ വേണം
ഡെവാള്‍ഡ് ബ്രെവിസിന്റെ അഭാവം സിഎസ്കെയുടെ ബാറ്റിംഗ് ലൈനപ്പില്‍ നിഴലിക്കാതിരിക്കണമെങ്കില് സഞ്ജു സാംസണ്-ഋതുരാജ് ഗെയ്ക്വാദ് ഓപ്പണിംഗ് കൂട്ടുകെട്ട് പവര്‍പ്ലേയില്‍ ആധിപത്യം സ്ഥാപിക്കണം. രാജസ്ഥാന് റോയല്‍സിന് എതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവും (7 പന്തില്‍ 6) ഋതുരാജും (11 പന്തില്‍ 6) ചേര്‍ന്ന് 18 പന്ത് നേരിട്ടു.
ബാറ്റിംഗ് പവര്‍പ്ലേയുടെ പകുതി ഓവര്‍ ഇവര്‍ നേരിട്ടെങ്കിലും നേടിയത് 12 റണ്‍സ് മാത്രം. പവര്‍പ്ലേയില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ചെന്നൈ തോല്‍വി ഉറപ്പിച്ചിരുന്നു. സഞ്ജു-ഋതുരാജ് ഓപ്പണിംഗിനുശേഷമെത്തുന്ന ആയുഷ് മാത്രെയും മാറ്റ് ഷോട്ടും തിളങ്ങിയാല്‍ മാത്രമേ സിഎസ്കെയ്ക്കു മികച്ച സ്കോര്‍ കെട്ടിപ്പടുക്കാനാകൂ.
Sports
ചണ്ഡീഗഡ്: ഐപിഎല്ലിലെ നാലാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തിയ പഞ്ചാബ് കിംഗ്സിന് വിജയത്തുടക്കം. ഗുജറാത്ത് ഉയർത്തിയ 163 റണ്‍സ് വിജയലക്ഷ്യം അഞ്ച് ബോൾ ബാക്കിനിൽക്കെയാണ് പഞ്ചാബ് മറികടന്നത്.
അരങ്ങേറ്റക്കാരൻ കൂപ്പര്‍ കൊണോലിയുടെ അര്‍ധസെഞ്ചുറി (72) പഞ്ചാബിനെ ജയത്തിലെത്തിക്കാൻ സഹായിച്ചത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ കൊണോലി 44 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഞ്ച് പന്തില്‍ 11 റണ്‍സുമായി സേവിയര്‍ ബാര്ട്ലെറ്റ് വിജയത്തില്‍ കൂട്ടായി. പഞ്ചാബിനായി വിജയകുമാര്‍ വൈശാഖ് 34 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. സ്കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 162-6, പഞ്ചാബ് കിംഗ്സ് 19.1 ഓവറില്‍ 165-7.
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി. പഞ്ചാബിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് മൂന്ന് ഓവറില്‍ 37 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും സുദര്ശന് പുറത്തായതോടെ ഗുജറാത്തിന് അടിതെറ്റി. 27 പന്തില്‍ 39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍.
Kerala
ചണ്ഡീഗഡ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ മുല്ലാൻപുരിലെ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തിനിറങ്ങുന്ന ഇരു ടീമുകളും ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ശ്രേയസ് അയ്യരാണ് പഞ്ചാബ് കിംഗ്സിനെ നയിക്കുന്നത്. ശുഭ്മാൻ ഗില്ലാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ.